ഗ്ലാസ്ഗോ: 23-ാമത് കോമണ്‍വെൽത്ത് ഗെയിംസ് മൂന്നാം ദിനം ഇന്ത്യക്ക് അഭിമാന ദിനം. 48 കിലോഗ്രാം വനിതാ വിഭാഗം ഭാരോദ്വഹനത്തില്‍ മീരാബായ് ഇന്ത്യക്ക് ആദ്യ സ്വര്‍ണ മെഡല്‍ നേട്ടം സമ്മാനിച്ചു.
മീരാബായിയുടെ ഹാട്രിക് നേട്ടമാണിത്. കൂടാതെ പുരുഷ ഭാരോദ്വഹന വിഭാഗത്തില്‍ ഋഷികാന്ത സിംഗ് വെള്ളി മെഡലും നേടി ഇരട്ടി മധുരം പകര്‍ന്നു. പുരുഷന് മാരുടെ 4x200 മീറ്റര്‍ ഫ്രസ്റ്റൈല്‍ റിലേ ഇന ത്തില്‍ ഇന്ത്യ ഫൈനലില്‍ കടന്നു.അതേസമയം വനിതാ ടീം ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സിൽ മെഡൽനേട്ടമില്ലാതെ മടങ്ങി.
രണ്ടാം മെഡൽ ഋഷികാന്ത സിംഗിന്
ഇന്ത്യക്ക് രണ്ടാം മെഡൽ പുരുഷ 60 കിലോ വെയ്റ്റ്ലിഫ്റ്റിംഗിൽ ഋഷികാന്ത സിംഗ് ആണ് സമ്മാനിച്ചത്. രണ്ടു റൗണ്ടുകളിലായി ആകെ 264 കിലോഗ്രാം ഭാരം ഉയർത്തിയാണ് ഋഷികാന്ത വെള്ളി മെഡൽ നേടിയത്.
സ്നാച്ച് വിഭാഗത്തിൽ 121 കിലോഗ്രാം ഉയർത്തി ഗെയിംസ് റിക്കാാർഡ് തിരുത്തിയ ഋഷികാന്ത ക്ലീൻ ആൻഡ് ജെർക്കിലെ വിജയകരമായ ഏക ശ്രമത്തിൽ 143 കിലോഗ്രാം ഭാരവും ഉയർത്തി.
ജിംനാസ്റ്റിക്സ്: ഇന്ത്യ പുറത്ത്
വനിതകളുടെ ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ടീം ഇനത്തിൽ ഇന്ത്യക്ക് മെഡൽ നഷ്ടം. ഇന്ത്യ നാല് റൊട്ടേഷനുകളും പൂർത്തിയാക്കി ആകെ 123.000 സ്കോർ നേടി അഞ്ചാം സ്ഥാനത്തെത്തി. വെയിൽസ് 153.400 പോയിന്റുമായി ഒന്നാം സ്ഥാനം നേടി.
തന്റെ രണ്ട് വോൾട്ടുകളിൽ നിന്നായി 13.025 ശരാശരി സ്കോർ നേടി പ്രതിഷ്ഠ സമന്ത ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവച്ചു. തന്റെ രണ്ട് ശ്രമങ്ങളിൽനിന്ന് പ്രണതി നായക് 12.575 ശരാശരി പോയിന്റും നേടി.
ഭാരോദ്വഹനം, ബോക്സിംഗ്, നീന്തൽ, ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് എന്നീ മത്സരങ്ങൾ തുടരുന്നതിനൊപ്പം ഇന്ത്യ അത്ലറ്റിക്സിലെ തങ്ങളുടെ മത്സരങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കും.